നെയ്യാറ്റിൻകര
ആറാലുംമൂട് കാളച്ചന്തയിലെ പൊട്ടക്കിണർ വൃത്തിയാക്കുന്നതിനിടെ സ്വർണ ലോക്കർ കണ്ടെത്തി.
രണ്ടടി വീതിയും നീളവുമുള്ള ലോക്കറിന് പത്ത് വർഷത്തിലേറെ പഴക്കം വരും. സ്വർണക്കടയിൽനിന്ന് മോഷ്ടിച്ച് സ്വർണം കവർന്നശേഷം കിണറ്റിൽ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണമാരംഭിച്ചു.
സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ആറാലുംമൂട് കാളച്ചന്തയിൽ ഓണാഘോഷത്തിനായി സ്ഥലമാകെ വൃത്തിയാക്കുന്നതിനിടയിലാണ് ലോക്കർ കണ്ടെത്തിയത്. കിണറിലുണ്ടായിരുന്ന കരിമൂർഖനെ വാവ സുരേഷെത്തി പിടികൂടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..