തിരുവനന്തപുരം
ജില്ലയിൽ സ്ഥിതിഗതികൾ ഗൗരവതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്‌ച അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് രോഗബാധ കൂടുതൽ. ഈ സാഹചര്യത്തിൽ അവർക്ക് മികച്ച ചികിത്സ നൽകാൻ പൂന്തുറ സെന്റ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധി സാധ്യതയും ആശങ്കയും നിലനിൽക്കുന്നു. 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..