തിരുവനന്തപുരം
മുടവൻമുകൾ മന്നാകോണത്ത് ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊന്നശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പൂജപ്പുര ജങ്‌ഷനിൽ നിന്ന്.
മരിച്ച ഭാര്യാസഹോദരൻ അഖിൽ തിങ്കളാഴ്ചയാണ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. അരുണിന്റെ അമിത മദ്യപാനം കാരണം ഭാര്യയും ഒരു വയസുള്ള പെൺകുഞ്ഞും ഏറെനാളായി സ്വന്തം വീട്ടിലായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏകദേശം എട്ടോടെ ഇവിടേക്ക് മദ്യപിച്ചെത്തിയ അരുൺ വന്നയുടൻ ബഹളമുണ്ടാക്കുകയായിരുന്നു. സ്വത്താവശ്യപ്പെട്ട് അരുൺ അഖിലുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് അരയിൽ സൂക്ഷിച്ച കത്തിയുപയോഗിച്ച് അഖിലിന്റെ നെഞ്ചിനും തടയാനെത്തിയ ഭാര്യാപിതാവ് സുനിലിന്റെ കഴുത്തിനും കുത്തുകയായിരുന്നു.
ആക്രമണശേഷം അരുൺ വീട്ടിൽ നിന്ന് ഇറങ്ങിയോടി. ബഹളം കേട്ടെത്തിയ അയൽവാസികൾ ചോരയിൽ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം ഉടൻതന്നെ അരുണിനെ പൂജപ്പുര ജങ്‌ഷനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച സുനിൽ സിഐടിയു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..