മംഗലപുരം
ജ്യേഷ്ഠന്റെ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെറ്റിച്ചിറ പുതുവൽ പുത്തൻവീട്ടിൽ സിബിൻ ലാലിനെയാണ് സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചത്. കഴിഞ്ഞ മാസം 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പോത്തൻകോട് പണിമൂല തെറ്റിച്ചിറ സ്വദേശിനി വൃന്ദയെ ഭർത്താവിന്റെ സഹോദരൻ സിബിൻ ലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന വൃന്ദ അഞ്ചിന് മരിച്ചു. വൃന്ദ തയ്യൽ പഠിക്കാനെത്തിയിരുന്ന കാവുവിളയിലെ തയ്യൽക്കടയിലും ജീവൻ രക്ഷിക്കാൻ ഓടിക്കയറിയ സമീപത്തെ വീട്ടിലും കൊലപ്പെടുത്താൻ ഉപയോഗിച്ച പെട്രോൾ സൂക്ഷിക്കാൻ ഉപയോഗിച്ച കവർ വാങ്ങിയ കടയിലും പെട്രോൾപമ്പിലും തെളിവെടുപ്പ് നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..