തിരുവനന്തപുരം
നിയമനിർമാണസഭകളുടെ പ്രവർത്തനം ജനാധിപത്യത്തിന്റെ പ്രധാന അളവുകോലാണെന്ന് സ്പീക്കർ എം ബി രാജേഷ്. കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന് അഭിമാനത്തോടെ പറയാനാകും. കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ചത് കേരള നിയമസഭയാണ്, 61 ദിവസം. 51 നിയമവും പാസാക്കി. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികാഘോഷ ഭാഗമായി നിയമസഭയിൽ ആരംഭിച്ച വീഡിയോ, ഫോട്ടോ, പുസ്തക പ്രദർശനവും പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന രൂപീകരണ അസംബ്ലിയുടെ നടപടിക്രമങ്ങൾ മുഴുവൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2025 ഓടെ അത് പ്രകാശിപ്പിക്കണമെന്നാണ് ലക്ഷ്യം.
"ഇന്ത്യ എന്ന ആശയം: ഭരണഘടനയും വർത്തമാനകാല യാഥാർഥ്യവും' എന്ന വിഷയത്തിൽ കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ. ജെ പ്രഭാഷ് പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. നിയമസഭാ സെക്രട്ടറി എ എം ബഷീർ, കെ-ലാപ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..