മംഗലപുരം
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന വിദ്യാർഥികളെ പൊലീസ് അകാരണമായി തല്ലിച്ചതച്ചു. തോന്നയ്ക്കൽ എജെ കോളേജിന്റെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബുധൻ വൈകിട്ട് 4.30നാണ് സംഭവം.
കോളേജ് രണ്ടാം വർഷ ബിബിഎ വിദ്യാർഥിയും ബാലസംഘം മംഗലപുരം ഏരിയ സെക്രട്ടറിയുമായ ശ്യാം, കോളേജിലെ ബിബിഎ വിദ്യാർഥി നിതിൻ എന്നിവരെയാണ് മംഗലപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രൂരമായി മർദിച്ചത്.
വീട്ടിൽ പോകുന്നില്ലേയെന്ന് ആക്രോശിച്ചായിരുന്നു പൊലീസിന്റെ മർദനം. ഡ്യൂട്ടിയിൽ ഇല്ലാത്ത സിവിൽ വസ്ത്രം ധരിച്ച പൊലീസുകാരനായ ഗോകുലും വിദ്യാർഥികളെ ലാത്തികൊണ്ട് അടിച്ചു. പൊലീസ് സ്റ്റേഷന് മുന്നിലിട്ടും വിദ്യാർഥികളെ ദേഹോപദ്രവമേൽപ്പിച്ചു. പരിക്കേറ്റ ശ്യാമും നിതിനും ആറ്റിങ്ങൽ വലിയകുന്ന് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..