വർക്കല
സിപിഐ എം ലോക്കൽ സെ ക്രട്ടറിക്കും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കും നേരേ ഗുണ്ടാ ആക്രമണം. സിപിഐ എം പാളയംകുന്ന് ലോക്കൽ സെക്രട്ടറി ടി കുമാർ, ഡിവൈഎഫ്ഐ പാളയംകുന്ന് മേഖലാ സെക്രട്ടറി അനന്തു, മേഖലാ കമ്മിറ്റി അംഗം സൂരജ്ബസു എന്നിവരെയാണ് രാഹുൽ എന്നയാൾ അകാരണമായി മർദിച്ചത്. ഇവരുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. പനയറ ജങ്‌ഷനിൽ വെള്ളി വൈകിട്ട് നാലരയോടെയാണ് സംഭവം. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ പനയറ ടിവി പാർക്കിൽ നിൽക്കുമ്പോൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ രാഹുൽ (കാക്ക ചന്തു)കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു.
ബസ് കാത്തുനിന്ന സാഹിത്യകാരൻ ജയചന്ദ്രനെയും ഇയാൾ ആക്രമിച്ചു. അയിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം ജിഎസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഷാഹിൻ, രാകേഷ് ബാബു, വിശ്വംഭരൻ, ലിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..