24 April Wednesday
മാഹീൻ മൊഴിനൽകി

ദിവ്യയെയും കുഞ്ഞിനെയും തള്ളിയിട്ട്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
തിരുവനന്തപുരം
അമ്മയെയും മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാഹീൻകണ്ണുമായി അന്വേഷകസംഘം തെളിവെടുപ്പ് നടത്തി. ദിവ്യയെന്ന വിദ്യയെയും മകൾ രണ്ടര വയസ്സുകാരി ഗൗരിയെയും കൊലപ്പെടുത്തിയ കേരള- –- തമിഴ്നാട് അതിർത്തിയിലെ ആളില്ലാത്തുറ എന്ന സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഏത് സ്ഥലത്തുവച്ചാണ് ഇരുവരെയും കടലിലേക്ക് തള്ളിയിട്ടതെന്ന് പ്രതി മാഹിൻകണ്ണ് അന്വേഷക സംഘത്തിനു മുന്നിൽ വിവരിച്ചു.
 
2011 ആഗസ്‌ത്‌ 18നു രാത്രി ഒമ്പതോടെയാണ് കൃത്യം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇരുവരെയും ബൈക്കിൽ കൂട്ടിക്കൊണ്ടുവന്നുവെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഇവിടെ  എത്തിച്ചതെന്നും ആളൊഴിഞ്ഞ സ്ഥലം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നെന്നും മാഹീൻകണ്ണ് വിശദീകരിച്ചു.  11 വർഷംമുമ്പ് നടത്തിയ കൊലപാതകത്തിൽ അടുത്തിടെയാണ് പ്രത്യേക അന്വേഷകസംഘം മാഹീൻകണ്ണിനെയും ഭാര്യ റുഖിയയെയും അറസ്റ്റുചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top