ചിറയിൻകീഴ്
പെരുമാതുറ മുതലപ്പൊഴിക്ക് സമീപം വള്ളം അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. ഞായർ രാത്രിയോടെ അവസാനിപ്പിച്ച തിരച്ചിൽ തിങ്കൾ രാവിലെ മുതൽ പുനരാരംഭിച്ചിരുന്നു.
കോസ്റ്റൽ പൊലീസും മറെെൻ എൻഫോഴ്സ്മെന്റും വിഴിഞ്ഞം കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്ററും ഉൾപ്പെടെയാണ് തിരച്ചിലിൽ നടത്തിയത്. കടൽ ക്ഷോഭവും പ്രതികൂല കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചു.
ഞായർ രാവിലെ 6.30ന് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപത്തുനിന്ന് മീൻ പിടിക്കുന്നതിനായി തിരിച്ച ചെറുവള്ളമാണ് ശക്തമായ തിരയിലും ഒഴുക്കിലും പെട്ട് അപകടത്തിലായത്. വള്ളത്തിലുണ്ടായിരുന്ന കഠിനംകുളം ചേരമാൻ തുരുത്ത് സ്വദേശികളായ എ മുഹമ്മദ് സഫീറിനെയും എസ് ഷെമീറിനെയുമാണ് കടലിലെ ശക്തമായ തിരയിലും ഒഴുക്കിലും പെട്ട് കാണാതായത്. വള്ളം നിയന്ത്രിച്ചിരുന്ന പെരുമാതുറ സ്വദേശി അൻസാരി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..