മംഗലപുരം
പോത്തൻകോട്ട് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷക സംഘത്തെ രൂപീകരിച്ചു. നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർക്കാണ് അന്വേഷണച്ചുമതല. എട്ടു ദിവസമായി വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതിനാലാണ് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്. പെൺകുട്ടിയെക്കുറിച്ചുള്ള ചില സുപ്രധാന രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഉടൻതന്നെ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോത്തൻകോട് ഇൻസ്പെക്ടർ മിഥുൻ പറഞ്ഞു. സെപ്‌തംബർ 30നാണ് പത്തൊമ്പതുകാരിയായ സുആദയെ വീട്ടിൽനിന്ന് കാണാതായത്. കന്യാകുളങ്ങരയിൽനിന്ന് ബസിൽ കയറി തിരുവനന്തപുരത്തേക്ക് പോകുന്നതും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ടിക്കറ്റ് എടുക്കുന്നതുമായ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് റെയിൽവേയുടെ സഹായവും തേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..