കോവളം
എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ അജയ് എന്ന പൂന്തുറ സ്വദേശിയുടെ വള്ളവും പൂന്തുറ സ്വദേശികളായ ജോസ്(33), സാജു(40), സെൻസൺ(38), വെൽ ബിൻസൺ(24) എന്നീ മത്സ്യത്തൊഴിലാളികളുമാണ് എൻജിൻ തകരാറിലായി ഉൾക്കടലിൽ ഒഴുകി നടന്നത്. വള്ളത്തിലുള്ളവർ കരയിലേക്ക് വിവരം നൽകിയതിനെത്തുടർന്ന് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർ വിനോദ്, ലൈഫ് ഗാർഡ്മാരായ പനിയടിമ, കൃഷ്ണൻ, വിൽസൺ എന്നിവർ ഫിഷറീസ് വകുപ്പ് പട്രോളിങ്ങിനും രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കുന്ന വാടക ബോട്ടിൽ മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കി വള്ളം കെട്ടി വലിച്ച് വിഴിഞ്ഞം വാർഫിൽ എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..