തിരുവനന്തപുരം
തമ്പാനൂരിലെ മൾട്ടിലെവൽ കാർ പാർക്കിങ് ഫെബ്രുവരി അവസാനത്തോടെ തുറക്കാൻ സ്‌മാർട്ട് സിറ്റി യോഗത്തിൽ തീരുമാനം. എ ആർ ക്യാമ്പിൽ സജ്ജീകരിച്ച കമാൻഡ് കൺട്രോൾ സെന്ററും ഈ മാസം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും.
മാർച്ചിന് മുമ്പ് പ്രധാന പദ്ധതികളെല്ലാം പൂർത്തിയാക്കാനും തിങ്കളാഴ്‌ച നഗരസഭയിൽ ചേർന്ന സ്മാർട്ട് സിറ്റി യോഗത്തിൽ തീരുമാനമായി. കെഎസ്ആർടിസിയ്ക്കായി ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് സംബന്ധിച്ച കാര്യത്തിലും ധാരണയായി.അടിയന്തരമായി ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് സ്മാർട്ട് റോഡുകൾ ടാർ ചെയ്യും. നഗരസഭയിലെ കോൺട്രാക്ടർമാരെ ഉപയോഗിച്ച് ചെയ്യാനാണ് ആലോചന. പാളയം മാർക്കറ്റ് നിർമാണം ഉടൻ ആരംഭിക്കും.ഇതിനായി മാർക്കറ്റ് ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പുത്തരിക്കണ്ടത്തും മെഡിക്കൽ കോളേജിലും നിർമിക്കുന്ന മൾട്ടിലെവൽ കാർപാർക്കിങ് അമൃത് പദ്ധതിയുടെ സമയം കഴിഞ്ഞാൽ സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് ജോലികൾ പൂർത്തിയാക്കാനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..