തിരുവനന്തപുരം
ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയയാളെ അരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന താഴെയിറക്കി. മങ്ങാട്ടുകടവ് പേരുകാവ് സ്വദേശി സുരേഷ് കുമാർ (45) എന്നാണ് ഇയാൾ പേര് പറഞ്ഞത്.
ജവാഹർ നഗറിലെ നികുഞ്ജം ഫ്ലാറ്റിൽ വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. ഇയാൾ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി അഗ്നിരക്ഷാസേനാ അംഗങ്ങൾ പറഞ്ഞു.
അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാത്തതിനെ തുടർന്ന് വല വിരിച്ചശേഷം സേനാംഗങ്ങൾ ഒന്നാം നിലയിലേക്ക് കയറി താഴെയിറക്കി.
സേനാംഗങ്ങളെ ആക്രമിക്കാനും സുരേഷ് ശ്രമിച്ചു. പരിക്കുള്ളതിനാൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസി. സ്റ്റേഷൻ ഓഫീസർമാരായ വിജയൻ, രാജശേഖരൻനായർ, ഫയർമാൻമാരായ ഗോപകുമാർ, സി പി അനീഷ്, എം പി അനീഷ്, രാഹുൽ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ താഴെയിറക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..