പാറശാല
പൊഴിയൂർ പൊഴിക്കര ബീച്ചിൽനിന്ന് കാണാതായ യുവതി മുംബൈയിൽ. കൊല്ലങ്കോട് മാർത്താണ്ഡംതുറ സ്വദേശി ജെസ്മിയൂജിഷ (24)യെയാണ് കഴിഞ്ഞ ഞായറാഴ്ച കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പൊഴിയൂർ പൊലീസ് മുംബൈയിലെത്തി യുവതിയുമായി തിരിച്ചിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലിലൂടെയേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ബന്ധുവിനൊപ്പം കടൽത്തീരത്തെത്തിയ യുവതി സുഹൃത്തുക്കൾ വരുമെന്ന് പറഞ്ഞ് ബന്ധുവിനെ തിരിച്ചയക്കുകയായിരുന്നു. വൈകിയും വീട്ടിലെത്താത്തതിനെ തുടർന്ന് പൊലീസിൽ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് പർദ ധരിച്ച് യുവതി ഓട്ടോയിൽ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ ശ്രദ്ധയിൽപ്പെട്ടു. ഇവർ കളിയിക്കാവിളയിൽ ഇറങ്ങിയതായി ഓട്ടോഡ്രൈവർ മൊഴിനൽകി. യുവതിയുടെ മൊബൈൽഫോൺ വീട്ടിൽ വച്ചിരുന്നു.
എന്നാൽ ഓട്ടോയിൽവച്ചും യുവതി ഫോണിൽ സംസാരിച്ചിരുന്നതായും കളിയിക്കാവിളയിലെ ഒരു കടയിൽ ഗൂഗിൾ പേ വഴി നൽകിയ പണംകൊണ്ടാണ് ഓട്ടോക്കൂലി നൽകിയതെന്നും ഡ്രൈവർ പറഞ്ഞു. ഈ നമ്പരിൽ യാത്രയ്‌ക്കിടയിൽ പല പ്രാവശ്യം യുവതി ഫോണിൽ ഓൺലൈൻ വഴി പണമിടപാട് നടത്തിയിരുന്നതായി കണ്ടെത്തി. തുടർന്നാണ് മുംബൈയിൽനിന്ന് യുവതിയെ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..