തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ രാജ്യമാകെ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ആഹ്വാനംചെയ്‌ത നിർമാണത്തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. നിർമാണമേഖലയാകെ സ്‌തംഭിപ്പിച്ച് പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച 90 കേന്ദ്രത്തിൽ മാർച്ചും ധർണയുംനടത്തി. ഒരുലക്ഷത്തിലേറെ തൊഴിലാളികൾ അണിനിരന്നു.
ക്ഷേമനിധി വഴി നൽകുന്ന പെൻഷന്റെ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണ തൊഴിലാളി സെസ് നിയമം സംരക്ഷിക്കുക, മൈഗ്രൻഡ് വർക്കേഴ്സ് നിയമവും ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, എല്ലാ തൊഴിലാളി കുടുംബത്തിനും മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയവ ഉന്നയിച്ചാണ് പണിമുടക്ക്. വെള്ളിയും തുടരും.
തിരുവനന്തപുരം ജിപിഒയ്‌ക്ക് മുന്നിൽ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ഇ ജി മോഹനൻ അധ്യക്ഷനായി. എസ് എ സുന്ദർ, വി കെ മധു, സി പ്രസന്നകുമാർ, മാണ്ണാറം രാമചന്ദ്രൻ, ശിവകുമാർ, ചിത്രലേഖ, രാമന്ദ്രൻ, ശശിധരൻ എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ
ഹെഡ് പോസ്റ്റാഫീസിനു മുന്നിലെ പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. എം മുരളി അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആറ്റിങ്ങൽ ജി സുഗുണൻ, സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, അനിൽ കാരേറ്റ്, വിജയൻ, എസ് രജു, സി പ്രഭാകരൻ, എസ് എ ഹാരീസ്, എം ബിനു, ആർ എസ് അരുൺ, കെ മോഹൻദാസ്, ആർ ചന്ദ്രൻ, കെ നളിനാക്ഷൻ, ബാബു കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..