വിതുര
വയോധികനെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണങ്കര അജി ഭവനിൽ അജികുമാർ (40) ആണ് അറസ്റ്റിലായത്. കണ്ണങ്കര ആർ കെ വിലാസത്തിൽ മോഹന(55)നെയാണ് ആക്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബാർബർ ഷോപ് ജീവനക്കാരനായ മോഹനൻ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അജികുമാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും കാൽ തല്ലിയൊടിച്ച് റോഡിലിടുകയുമായിരുന്നു. ബോധരഹിതനായി കിടന്ന മോഹനനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അജികുമാർ നിരന്തരം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരം വീട്ടുകാരോട് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് ആക്രമിച്ചത്.
വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ് എൽ സുധീഷ്, സിപിഒമാരായ ഹാഷിം, നിതിൻ, എസ് സി പിഒ വിദ്യാധരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..