വെള്ളറട
സ്‌കൂൾ പ്രവേശനോത്സവത്തിനായി സ്വീകരണ ബോർഡ് തയ്യാറാക്കുകയായിരുന്ന എസ്‌എഫ്‌ഐ നേതാക്കളെ ആക്രമിച്ചു കൊല്ലാൻ ശ്രമിച്ച കോൺഗ്രസ് ക്രിമിനലുകളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് എസ്എഫ്ഐ വെള്ളറട ഏരിയ കമ്മിറ്റി പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ഇരുപതിലേറെ പേർ ചേർന്നാണ് എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് അടക്കമുള്ള വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചത്. അടുത്ത ദിവസം ബ്ലോക്കു പഞ്ചായത്ത് അംഗമായ വനിതാ നേതാവ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനു മുന്നിൽനിന്ന് ഫെയ്സ്ബുക്ക് ലൈവ് നടത്തി പ്രകോപനം സൃഷ്‌ടിക്കാനും ശ്രമിച്ചു. അക്രമത്തിലൂടെ എസ്‌എഫ്‌ഐയുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയായ വിജയ് ലൗലിൻ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..