കാട്ടാക്കട
സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരിയുടെ വീടിനുനേരെ ആർഎസ്‌എസ് ആക്രമണം. വീരണകാവ് മൈലോട്ടുമൂഴിയിലുള്ള ‘സപ്തശരം’ വീടാണ് ശനി പുലർച്ചെ മൂന്നോടെ രണ്ട് ബൈക്കിലായി എത്തിയ ആർഎസ്‌എസുകാർ ആക്രമിച്ചത്.
നാലുപേർ കരിങ്കല്ലുകൾ എറിയുകയായിരുന്നു. ജന്നൽ തകർന്ന് കല്ല് ഹാളിനുള്ളിൽ പതിച്ചു. ഗിരിയും ഭാര്യയും മകനും മരുമകളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ലൈറ്റിട്ടപ്പോഴേക്കും അക്രമികൾ ബൈക്കുകളിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.
ഡിവൈഎസ്‌പിമാരായ അനിൽകുമാർ, സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും എത്തി.
വിവരമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി ജോയി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുത്തൻകട വിജയൻ, സി ജയൻബാബു, ആർ രാമു, ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം ഐ സാജു, എംഎൽഎമാരായ ഐ ബി സതീഷ്, ജി സ്റ്റീഫൻ തുടങ്ങിയവർ വീട് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കാട്ടാക്കടയിലും പരിസരങ്ങളിലും യോഗം ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..