25 April Thursday
എ കെ ജി സെന്ററിനുനേരെ ബോംബാക്രമണം

പ്രതിഷേധ കടലിരമ്പം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

എ കെ ജി സെന്ററിനുനേരെ നടന്ന ബോംബാക്രമണത്തിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധമിരമ്പി. ആക്രമണമുണ്ടായ വ്യാഴം രാത്രി മുതൽ  ഗ്രാമ നഗര വ്യത്യാസമില്ലാതെ  സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനം നടന്നു. 
 
വെള്ളി രാവിലെമുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ നേതാക്കളും പാർടി പ്രവർത്തകരും എ കെ ജി സെന്ററിലേക്ക്‌ ഒഴുകിയെത്തി. വൈകിട്ട്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജില്ല, ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ആയിരങ്ങൾ പങ്കെടുത്തു. നഗരത്തിൽ രാവിലെ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പുളിമൂട്ടിൽനിന്ന്‌ ആരംഭിച്ച പ്രകടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. യോഗം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. 
 
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, ടി എൻ സീമ, എ എ റഹിം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത്‌ എംഎൽഎ, സി അജയകുമാർ, കെ ശശാങ്കൻ, വി എസ്‌ പത്മകുമാർ,  ബി പി മുരളി, പുത്തൻകട വിജയൻ, ആർ രാമു, എസ്‌ പുഷ്‌പലത, വി കെ മധു, ഇ ജി മോഹനൻ, സി രാജേന്ദ്രകുമാർ, വി അമ്പിളി, എസ്‌ കെ പ്രീജ, ബി സത്യൻ, ഷൈലജ ബീഗം തുടങ്ങിയവർ പങ്കെടുത്തു. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പാളയത്ത്‌ നടത്തിയ പ്രകടനം അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. സെക്രട്ടറി ഷിജൂഖാൻ, ട്രഷറർ വി എസ് ശ്യാമ, എ എം  അൻസാരി, പ്രതിൻ സാജ് കൃഷ്‌ണ, ആർ എസ് ബാലമുരളി,  എസ് എസ് നിതിൻ, എൽ എസ് ലിജു, മേയർ ആര്യാ രാജേന്ദ്രൻ, ഉണ്ണികൃഷ്‌ണൻ, എസ് ഷാഹിൻ, കെ സജീവ്, പി പ്രശാന്ത്, രേവതി, ജെ ജിനേഷ് എന്നിവർ സംസാരിച്ചു.എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ ജോബിൻ ജോസും സെക്രട്ടറി ഗോകുൽ ഗോപിനാഥും നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top