കാേവളം> പൂച്ചയുടെ കടിയേറ്റ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതിയെ ആശുപത്രി വളപ്പിൽവച്ച് തെരുവുനായ കടിച്ചു.
വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ അപർണയ്‌ക്കാണ് (31) നായയുടെ കടിയേറ്റത്. വെള്ളി രാവിലെ എട്ടോടെയായിരുന്നു സംഭവം. നായയുടെ കടിയേറ്റ് വലതുകാലിൽ ഗുരുതര പരിക്കേറ്റ അപർണ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
നാലുദിവസം മുമ്പ് വളർത്തുപൂച്ച കടിച്ചതിനെ തുടർന്നുള്ള രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനാണ് പിതാവിനൊപ്പം അപർണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്.
ആശുപത്രിയിലെ ഐപി വാർഡിനുസമീപം കസേരയിൽ ഇരിക്കുമ്പോഴാണ് കസേരയ്‌ക്കടിയിൽ കിടന്ന നായ കടിച്ചത്. ആഴത്തിലുള്ള മുറിവായതിനാൽ ജനറൽ ആശുപത്രിയിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചതായും പ്രാഥമിക ചികിത്സ വൈ കിയെന്നും അച്ഛൻ ആരോപിച്ചു.
പൂച്ചകടിയേറ്റതിന് വീടിനു സമീപത്തെ പുന്നക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചത്. അവിടെ നിന്നുള്ള നിർദേശാനുസരണമാണ് രണ്ടാം ഡോസിനായി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..