വെഞ്ഞാറമൂട്
അഭിഭാഷകന്റെ വീട്ടില്‍നിന്ന് 10 പവനും 5000 രൂപയും മോഷണം പോയി. ഹൈക്കോടതി അഭിഭാഷകന്‍ കാവറ ശിവശൈലത്തില്‍ ഹരിപ്രസാദിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീട്ടുകാര്‍ ഹരിപ്രസാദിന്റെ പിതാവായ റിട്ട. ഹൈക്കോടതി ജഡ്ജി ഗോവിന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രാത്രി പ ത്തോടെ മടങ്ങിയെത്തിയപ്പോള്‍ മുന്‍വാതിൽ തുറന്നുകിടക്കുന്നതായി കണ്ടു. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച നിലയിലും അതിലുള്ളിലുണ്ടായിരുന്ന സ്വര്‍ണവു പണവും നഷ്ടപ്പെട്ടതായും കണ്ടെത്തുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..