പന്തളം
പന്തളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ വൈദ്യുതി വിച്ഛേദിച്ച വീട്ടുടമസ്ഥക്കെതിരെ കേസെടുത്തു. മങ്ങാരം തെങ്ങുംതറയിൽ ഫാത്തിമാ ബീവിക്കെതിരെയാണ് കേസെടുത്തത്. കേരളാ എപ്പിഡെമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസ്. 33 പേർ താമസിക്കുന്ന വീടിന്റെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ സ്ഥലം ഒഴിയണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് ഫ്യൂസ് ഊരിയതെന്ന് അധികൃതർ പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ നഗരസഭാധ്യക്ഷ ടി കെ സതി, സെക്രട്ടറി ജി ബിനു, വാർഡംഗം വി വി വിജയകുമാർ, എസ് ഐ ശ്രീകുമാർ എന്നിവർ ഉടമസ്ഥയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഞായറാഴ്‌ച അതിഥി തൊഴിലാളികൾ താമസിക്കുന ലോഡ്‌ജുകൾ സന്ദർശിച്ച എംഎൽഎയും സംഘവും തൊഴിലാളികളുടെ താമസവും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകിയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..