കോന്നി
ദുരിതകാലം താണ്ടി ഒമ്പതു മാസത്തെ ഇടവേളയ്ക്കു ശേഷം മലയാലപ്പുഴ രാജൻ ഉത്സവപറമ്പുകളിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ വലിയ ആനയാണ് രാജൻ. ഞായറാഴ്ച കോട്ടയം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി എഴുന്നള്ളത്തിനാണ് തിടമ്പേറ്റുന്നത്. കുറെ മാസങ്ങളായി മദപ്പാടിലായിരുന്നു. അതില്‍ നിന്നെല്ലാം മുക്തമായി. ഏറ്റവും ദൈർഘ്യമേറിയ മദപ്പാട് കാലം രാജന് ഉള്ളതായാണ് കണക്കാക്കുന്നത്. ഒരു വർഷത്തിനിടെ മൂന്നുതവണ മാറ്റിയെങ്കിലും
പ്രതിഷേധത്തെ തുടര്‍ന്ന് പരിചയസമ്പന്നനായ ഒന്നാം ആനക്കാരനെ തുടരാൻ അനുവദിച്ചു. രാജനെ പരിചരിക്കുന്ന വെറ്ററിനറി ഡോക്ടറുടെ അഭിപ്രായവും ഇതിന് സഹായകരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..