റാന്നി
വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. പെരുനാട് കോളാമലയ്ക്ക് സമീപം നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞത്.
രാത്രി 10:20 നാണ് ചേന്നമലയിൽ സലാം കുമാർ കടുവയെ കാണുന്നത്. സംഭവത്തെപ്പറ്റി സലാം കുമാർ പറയുന്നത് ഇങ്ങനെ: വീടിന് പുറത്ത് ഒരു മുരൾച്ച കേട്ടു. ഒപ്പം പട്ടിയുടെ കരച്ചിലും . അടുക്കള വാതിൽ തുറന്നപ്പോൾ പട്ടി ഭയവിഹ്വലയായി വീടിനുള്ളിലേക്ക് ഓടി കയറി. പുറത്തേക്ക് നോക്കുമ്പോഴാണ് വീടിന് മുൻവശത്ത് മെയിൻ റോഡിന്റെ സമീപത്ത് കൂടി കടുവ നടന്നു പോകുന്നത് കണ്ടത്. സലാം കുമാർ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
ഇതിന് മുക്കാൽ മണിക്കൂറിനു ശേഷമാണ് ഉന്നത്താന് കാനത്തറയിൽ വർഗീസിന്റെ വീടിന് മുമ്പിൽ കടുവയെ കാണുന്നത്. വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മകൻ മെബിൻ ചെന്നപ്പോഴാണ് അത്തിക്കയം - കോളാമല റോഡിലൂടെ കടുവ പോകുന്നത് കണ്ടത്. നേരത്തെ കടുവയെ കണ്ട ബഥനി കോളാമല ഭാഗത്തുനിന്നും രണ്ടു കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..