പത്തനംതിട്ട
ഇലന്തൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. 490 ലിറ്റര്‍ സ്‌പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടു പേരെ പ്രതി ചേര്‍ത്തു. ഇലന്തൂര്‍ ആശാരിമുക്ക് പേഴുംകാട്ടില്‍ സി സി രാജേഷ് കുമാറി(45)ന്റെ വീട്ടിലെ ആട് ഫാമില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടാണ് പിടികൂടിയത്.
ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി എ പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിഇലന്തൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. 490 ലിറ്റര്‍ സ്‌പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി.ല്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്ററിന്റെ 14 കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. പത്തനംതിട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാജേഷിനെ സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രതീഷ്, രോഹിണിയില്‍ സജി എന്നിവരെയും പ്രതികളാക്കിയാണ് കേസ്.
റെയ്‌ഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, ഡി സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിമില്‍, നിയാദ് എസ് പാഷ, ബിനുരാജ്, സോമശേഖരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.എക്‌സൈസ് സംഘം പി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..