പത്തനംതിട്ട
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നതിനിടെ രോഗ പ്രതിരോധത്തിനുള്ളതെല്ലാം ജില്ലയിൽ സജ്ജമാകുന്നു. നിലവിലെ രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ എൺപത് ശതമാനത്തിലേറെ രോഗികൾ ആയാലെ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ഗുരുതര രോഗ ലക്ഷണമുള്ള രോഗികളുടെ എണ്ണവും ജില്ലയിൽ കുറവാണ്. ഓക്സിജൻ സൗകര്യമോ മറ്റു വെന്റിലേറ്റർ സൗകര്യങ്ങളോ വേണ്ടിവരുന്ന വിധത്തിലുള്ള കോവിഡ് രോഗികൾ കുറവാണ്. എന്നാൽ ഓക്സിജനും വെന്റിലേറ്ററടക്കം എല്ലാം ആവശ്യത്തിന് സജ്ജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പന്തളത്തെയും റാന്നി പെരുനാട്ടിലെയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 240 കിടക്കകൾ ഉണ്ട്. അവയുടെ അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് രോഗികൾ ഈ കേന്ദ്രങ്ങളിലുള്ളത്.
ഗുരുതരാവസ്ഥയിലാവുന്ന രോഗികൾ നിലവിൽ കുറവായതിനാൽ ജാഗ്രത പാലിക്കുന്നതിൽ കുറവ് വരുത്തരുതെന്നും അതിവേഗം പടരുന്ന വകഭേദമാണ് ഒമിക്രോണെന്നും ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടു വീഴ്ച പാടില്ലെന്നും വകുപ്പ്അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..