റാന്നി
പ്രളയത്തിൽ കോട്ടങ്ങൽ പഞ്ചായത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ റവന്യൂ വകുപ്പ് അഞ്ച് സംഘങ്ങളെ നിയമിക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
നാശനഷ്ടത്തിന്റെ യഥാർഥ കണക്കെടുപ്പ് നടത്തണം. ക്ഷീരമേഖലയ്ക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അലമ്പാറ–- -പുത്തൂർപടി റോഡ് പൂർണമായും തകർന്നു. പൊതുഇടങ്ങൾ വാർഡ് മെമ്പർമാർ അറിയിക്കുന്ന മുറയ്ക്ക് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സഹായത്തോടെ വൃത്തിയാക്കും. വൈദ്യുതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും. വൈദ്യുതി പുനഃസ്ഥാപിച്ചാൽ ഉടൻതന്നെ കുടിവെള്ള വിതരണം ആരംഭിക്കാനാകും. അതുവരെ സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ജലവിതരണം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ പൊലീസിന്റെ സഹായം ഉറപ്പാക്കി. തുടർന്ന് വിവിധ രാഷ്ട്രീയ പാർടികളുടെ സംയുക്ത യോഗവും വിളിച്ച് സഹായസഹകരണങ്ങൾ ഉറപ്പാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി രാജപ്പൻ, ബ്ലോക്ക് മെമ്പർ ആനി രാജു, തഹസീൽദാർ എം ടി ജെയിംസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..