ചിറ്റാർ
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിൽ നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂളിന്റെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. മലയോര മേഖലയിലെ കുട്ടികളുടെ ആശ്രയമായ സ്‌കൂളിൽ സ്ഥലപരിമിതി മൂലം ഉണ്ടായിരുന്ന വീര്‍പ്പുമുട്ടലിനാണ് ശാശ്വത പരിഹാരമായത്.
രണ്ടു നിലയിൽ നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. ഒന്നാം നിലയിലെ ക്ലാസ് മുറികള്‍ പ്രത്യേക ഷട്ടര്‍ സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഇവിടം പൂര്‍ണമായും വലിയ ഹാളായി ക്രമീകരിക്കാനാകും.
തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം എം വി അമ്പിളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി രശ്മി, പഞ്ചായത്ത് അംഗങ്ങളായ പൊന്നച്ചന്‍ കടമ്പാട്ട്, ഷാജി കെ സാമുവേല്‍, കെ ആര്‍ ഉഷ, എം എസ് സുലേഖ, കെ ജെ ജയിംസ്, സി ഡി ശോഭ, വി വി സത്യന്‍, എ ആര്‍ സ്വഭു, പി എന്‍ പത്മകുമാരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..