മങ്കര
മണ്ണൂർ കയ‍്മകുന്നത്തുക്കാവിലെ കൂത്ത് താലപ്പൊലിക്കിടെ പൊലീസിനെ മർദിച്ച കേസിൽ മൂന്നുപ്പേർ കൂടി അറസ്റ്റിൽ. നഗരിപ്പുറം പള്ളിക്കുളം സ്വദേശി രവീന്ദ്രൻ (38), നഗരിപ്പുറം പുത്തൻപള്ളിയാലിൽ വിപിൻ (27), നഗരിപ്പുറം കോട്ടപ്പാടത്ത് രമേഷ് (54) എന്നിവരാണ് മങ്കര പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ചൊവ്വാഴ്ച താലപ്പൊലിക്കിടെയാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിജെപി പ്രവർത്തകരും മണ്ണൂർ നഗരിപ്പുറം സ്വദേശികളുമായ സജിത് (34), സന്ദീപ് (36), മണ്ണൂർ സ്വദേശി അശോക് ബാബു (47) എന്നിവരെയാണ് അറസ്റ്റിലായത്.
താലപ്പൊലിക്ക് സുരക്ഷയ്ക്കായി നിയോഗിച്ച പാലക്കാട് നോർത്ത് സ്റ്റേഷനിലെ പൊലീസുകാരനാണ് മർദനമേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..