വാളയാർ> വാധ്യാർചള്ളയിൽ നെൽപ്പാടത്ത് മേയാനിറങ്ങിയ പശുക്കിടാവിന്റെ രണ്ടുകാലും സ്ഥലം ഉടമ തല്ലിയൊടിച്ചെന്ന് പരാതി. ക്ഷീരകർഷകനായ വാധ്യാർചള്ള ജെയിംസിന്റെ രണ്ടര മാസം പ്രായമുള്ള പശുക്കിടാവിന്റെ കാലാണ് തല്ലി ഒടിച്ചത്. സംഭവത്തിൽ ചുള്ളിമട സ്വദേശി എം സഹദേവനെതിരെ ജെയിംസ് പൊലീസിനും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകി. തിങ്കൾ രാവിലെ 10.30ന് വാധ്യാർചള്ള പുത്തൻചള്ളയിലാണ് സംഭവം.
പാടവരമ്പത്തേക്കിറങ്ങിയ പശുക്കിടാവിനെ സഹദേവൻ തൊട്ടപ്പുറത്തെ പറമ്പിൽ പിടിച്ചുകെട്ടി. തുടർന്ന് ഇയാൾ പശുക്കിടാവിന്റെ കാലുകൾ തല്ലി ഒടിക്കുകയായിരുന്നു. സമീപത്തുള്ള ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ജെയിംസ് എത്തിയാണ് പശുക്കിടാവിനെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്. പശുക്കിടാവിന്റെ കാലുകൾ തുന്നിക്കെട്ടിയാണ് വീട്ടിലെത്തിച്ചത്. എല്ലുകൾ ഒടിഞ്ഞ് പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. പശുക്കിടാവ് പരിക്കേറ്റ് കിടപ്പായതോടെ തള്ളപ്പശു പാൽചുരത്തില്ലെന്ന ആശങ്കയിലാണ് കർഷകൻ. കുടുംബത്തിന്റെ ഏക വരുമാനമാണ് ഇതോടെ നിലയ്ക്കുന്നതെന്ന് ജെയിംസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..