മണ്ണാർക്കാട്
കോട്ടോപ്പാടം കണ്ടമംഗലം കുന്തിപ്പാടത്ത് പുലി ചത്ത സംഭവത്തിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ വൈകും. മരണകാരണം വിശദമായി പഠിക്കാൻ ടോക്സികോളജി പരിശോധനയ്ക്കായി സാമ്പിൾ കാക്കനാട്ടെ ലാബിൽ അയച്ചിരുന്നു.
പുലിയുടെ മരണകാരണം ക്യാപ്ചർ മയോപ്പതിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദമായ പരിശോധനയ്ക്കാണ് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്.
ആറ് മണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികാവയവങ്ങൾക്ക് ബലക്ഷയം ഉണ്ടായി. തുടർന്ന് ഹൃദയാഘാതം സംഭവിച്ചു. ഈ അവസ്ഥയാണ് ക്യാപ്ചർ മയോപ്പതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..