പാലക്കാട്
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ രാജേഷിനെ(24)യാണ് പാലക്കാട് ഫസ്റ്റ് അഡിഷണൽ സെഷൻസ് (പോക്സോ)കോടതി ജഡ്‌ജി എൽ ജയവന്ത് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴ തുക അതിജീവിതയ്‌ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവും അനുഭവിക്കണം. 2016 ആഗസ്‌തിലാണ് സംഭവം. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നെന്മാറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി എൻ ഉണ്ണിക്കൃഷ്ണൻ അന്വേഷിച്ച് കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..