പാലക്കാട്
മീനാക്ഷീപുരം സൂര്യപാറയിൽവച്ച് സ്വർണവ്യാപാരിയുടെ 75 പവൻ (600 ഗ്രാം) സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ അത്തിമണി സ്വദേശി ശ്രീജിത്ത് (28), നൂറണി പട്ടാണിത്തെരുവ് സ്വദേശി ബവീർ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. തൃശൂർ സ്വദേശിയായ വ്യാപാരി ഞായറാഴ്ച മധുരയിൽ ആഭരണത്തിന്റെ ഡിസെെൻ കാണിച്ച് ബസിൽ മടങ്ങുമ്പോഴായിരുന്നു കവർച്ച.
വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് വ്യാപാരിയെ പിടിച്ചിറക്കി കാറിൽ കൊണ്ടുപോയി. പിന്നീട്, ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വർണവും പണവും കവർന്ന് ആളെ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ പാലക്കാട് നഗരത്തിൽവച്ച് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..