വടക്കഞ്ചേരി
ദേശീയപാതയിൽ പന്തലാംപാടത്തും ചുവട്ടുപാടത്തും ഉണ്ടായ വാഹനാപകടങ്ങളിൽ വിദ്യാർഥിയുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പന്തലാംപാടത്ത് സൈക്കിളിൽ കാറിടിച്ച് മേരിമാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷാരോൺ റോബിന് (13) പരിക്കേറ്റു. പല്ലാറോഡ് വടക്കേമുറി വീട്ടിൽ റോബിൻ ജോർജിന്റെ മകൻ ഷാരോൺ വീട്ടിൽനിന്ന് സൈക്കിളിൽ സ്‌കൂളിലേക്ക് വരുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്തെ ചില്ലിൽ തല കുടുങ്ങിയ നിലയിലായിരുന്ന ഷാരോണിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോണിന്റെ നില ഗുരുതരമാണ്. കാർ യാത്രികരായ കിഴക്കഞ്ചേരി ചെറുകുന്നം സ്വദേശികളായ സുജിമോൻ (31), സുമ (55), സജിത (35) എന്നിവർക്കും പരിക്കുണ്ട്. പന്തലാംപാടം സ്ഥിരം അപകട മേഖലയായി മാറുകയാണ്. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
ചുവട്ടുപാടത്തിന് സമീപം കാറിനുപിറകിൽ കാറിടിച്ച് ഹരിയാന പാനിപത്ത് സ്വദേശി സത്യന് (23) പരിക്കേറ്റു. ഇയാളെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകളാണ് ചൊവ്വ പകൽ രണ്ടിന് അപകടത്തിൽപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..