പാലക്കാട്
ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരുമായി അന്വേഷകസംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ പട്ടാമ്പി ഒമിക്കുന്ന് കുന്നത്തുവീട്ടിൽ കെ അലി (55), മരുതൂർ ചപ്പങ്ങതൊടി വീട്ടിൽ അഷ്റഫ് (48) എന്നിവരുമായാണ് പട്ടാമ്പിയിൽ തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ട്. പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി റൗഫിന്റെ സഹോദരനാണ് അഷ്‌റഫ്. മുഖ്യസൂത്രധാരൻ സഞ്ചിരിച്ച ചുവന്ന സ്വിഫ്റ്റ് കാറിന്റെ ഉടമ നാസറിനെയും ഇവർക്കൊപ്പം തെളിവെടുപ്പിനായി കൊണ്ടുപോയി. മേലേ പട്ടാമ്പിയിൽ കാർ ഒളിപ്പിച്ച സ്ഥലത്താണ് തെളിവെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..