പാലക്കാട്
അഞ്ചാം ക്ലാസുകാരിയെ സ്കൂളിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കിഴക്കഞ്ചേരി ഇളവംപാടം പുന്നപ്പാടം ഹൗസിൽ ഷെമീറിനെയാണ് (35) പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ് കുമാർ ശിക്ഷിച്ചത്. പീഡനവിവരം അധികൃതരെ അറിയിക്കാത്തതിന് സ്‌കൂൾ അധികൃതരായ രണ്ട്, മൂന്ന് പ്രതികൾക്ക് 25,000 രൂപ വീതവും കോടതി ശിക്ഷ വിധിച്ചു. പിഴ സംഖ്യ ഇരയ്‌ക്ക് നൽകണം. 2020 ലാണ് സംഭവം നടന്നത്. സ്‌കൂളിലെ മറ്റൊരു കുട്ടിയുടെ രക്ഷിതാവാണ് പ്രതി.
വടക്കഞ്ചേരി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് വടക്കഞ്ചേരി സബ് ഇൻസ്‌പെക്ടറായിരുന്ന എ അജീഷാണ്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..