വടക്കഞ്ചേരി
കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും ടെബോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
ചേർത്തല ആർത്തുങ്കൽ പൈലി(77), ഭാര്യ റോസ്ലി(66), പൈലിയുടെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി(50)എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ മരിച്ച ജെസിയുടെ ഭർത്താവ് വർഗീസ്(57), ടെമ്പോ ട്രാവലർ ഡ്രൈവർ അഖിൽ(32)എന്നിവർ ഇപ്പോഴും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ട്രാവലറിലുണ്ടായിരുന്ന ഒമ്പതുപേരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ടൂറിസ്റ്റ് ബസ് യാത്രക്കാരായ അഞ്ച്പേരെ ഡിസ്ചാർജ് ചെയ്തു. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തിരുവല്ല രാമൻചിറ മുത്തൂർ പൊന്നാംകുഴിയിൽ സുരേഷ്(37)നെയാണ് അറസ്റ്റ് ചെയ്തത്.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..