ഒറ്റപ്പാലം
സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ രണ്ടു സ്ത്രീകളുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.
ആലത്തൂർ കോർട്ട് റോഡ് പ്രസാദത്തിൽ പ്രേമലത (54) യുടെ കഴുത്തിൽ അണിഞ്ഞിരുന്നു 4.5 പവന്റെ സ്വർണമാലയും, ഒറ്റപ്പാലം മായന്നൂർപാലത്തിനു സമീപം നാലകത്ത് വീട്ടിൽ റഹ്മത്തി (65) ന്റെ ബാഗിൽ സൂക്ഷിച്ചിരുന്നു 3.5 പവന്റെ സ്വർണമാലയുമാണ് മോഷണം പോയത്.ബുധൻ രാവിലെ പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വച്ചായിരുന്നു മോഷണം.
ലെക്കിടിക്കും ഒറ്റപ്പാലത്തിനും ഇടയിലാണ് മോഷണം നടന്നിട്ടുള്ളതെന്നാണ് നിഗ്മനം.ലെക്കിടിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ബസ് കയറിയതായിരുന്നു പ്രേമലത. പാലപ്പുറത്ത് നിന്നാണ് റഹ്മത്ത് ബസിൽ കയറിയിരുന്നത്.ഇരുവരും ഒറ്റപ്പാലത്ത് ബസ് ഇറങ്ങിയ ശേഷമാണ് മാലകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും സമാന സംഭവം നടന്നിരുന്നു.
ഒരേ ബസ്സിൽ സഞ്ചരിക്കുന്നതിനിടെ അമ്പലപ്പാറ സ്വദേശിനികളായ രണ്ടുപേരുടെ ഒന്നര പവന്റെ മാലയും അറുപതിനായിരം രൂപയുടെ ചെക്കും പണവുമാണ് മോഷണം പോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..