ആലപ്പുഴ
വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾകൂടി പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലന മാവുന്നയിൽ വീട്ടിൽ അനിൽകുമാർ (48) നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
ജില്ലയിൽ വിവിധയിടങ്ങളിൽ ഇയാൾ കള്ളനോട്ട് മാറിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷകസംഘമാണ് പല്ലനയിലെ വീട്ടിൽനിന്ന് ഇയാളെ പിടികൂടിയത്.
കേസിൽ തിങ്കളാഴ്‌ച അറസ്റ്റിലായ ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിതറ സുരേഷ് ബാബു (50)വിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സുരേഷ് ബാബുവാണ് കള്ളനോട്ട് വിതരണക്കാരെ കണ്ടെത്തിയിരുന്നത്. കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകും.
പാലക്കാട് ലോറി തട്ടിയെടുത്ത കേസിൽ പിടിയിലായ കള്ളനോട്ട് കേസിൽപ്പെട്ട നാലുപേരെ ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം ചോദ്യംചെയ്‌തു. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷണത്തിനായി ആലപ്പുഴയിലെത്തിക്കും.
ഫെഡറൽ ബാങ്കിന്റെ ആലപ്പുഴ കോൺവെന്റ് സ്ക്വയർ ബ്രാഞ്ചിൽ 23ന് 500 രൂപയുടെ ഏഴ് വ്യാജ നോട്ടുകൾ ലഭിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എടത്വ കൃഷി ഓഫീസർ ജിഷമോൾ പിടിയിലായത്. നിലവിൽ പേരൂർക്കടയിലെ മാനസികാരോഗ്യകേന്ദ്രത്തിലുള്ള ഇവരെ ചികിത്സയ്‌ക്ക് ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..