കൂറ്റനാട്
കാറില്‍ കടത്തുകയായിരുന്ന 52.5 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ നിലമ്പൂര്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറങ്ങാടി തെക്കിനിത്തേതില്‍ ടി കെ സലിം (33), കപ്പൂര്‍ മൂരിയാട് കള്ളിവളപ്പില്‍ കെ വി നൗഷാദ് (30), എടപ്പാള്‍ കുറ്റിപ്പാല കാന്തല്ലൂര്‍ വലിയവീട്ടിൽ അബ്ദുല്‍ ഷരീഫ് (29) എന്നിവരാണ് പിടിയിലായത്.
വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കെഎല്‍ 52 എസ് 4918 എന്ന കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടർന്ന് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പാലാട് എച്ച്പി പെട്രോള്‍ പമ്പില്‍ മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കാറിന്റെ ഇന്‍ഫോ എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തിന് പുറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ .
പരിശോധന സംഘത്തിൽ പാലക്കാട് ഐബി ഇന്‍സ്‌പെക്ടര്‍ എൻ നൗഫൽ, മലപ്പുറം ഐബി ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പാലക്കാട് ഐബിപിഒ മാരായ ടി വിശ്വനാഥ്, ടി ആർ വിശ്വകുമാര്‍, പാലക്കാട് സൈബര്‍സെല്‍ സിഇഒമാരായ അഷ്റഫ് അലി, ടി ആർ വിജീഷ്, ഡ്രൈവര്‍ വി ജയപ്രകാശ്, നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ആർ രതീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ പി സുരേഷ്ബാബു, പി കെ പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, സി കെ റംഷുദ്ദീന്‍, കമ്മുക്കുട്ടി, അഖില്‍ദാസ്, എബിന്‍ സണ്ണി, ഡ്രൈവര്‍ മഹമൂദ് എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..