പാലക്കാട്
സഹകരണ സംഘങ്ങൾ വഴി നെല്ലുസംഭരണം എങ്ങനെ നടപ്പാക്കുമെന്ന് തീരുമാനിക്കാൻ സംഘം പ്രതിനിധികളുടെയും സപ്ലൈകോ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി ചേരണമെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബാങ്കുകളുടെ പരിധിയിൽ വരുന്ന പാടശേഖര സമിതികളെ തീരുമാനിക്കേണ്ടതുണ്ട്. മാത്രമല്ല, നെല്ല് അരിയാക്കുന്ന വിഷയത്തിൽ വ്യക്തത വരുത്തണം. ഇത് യോഗത്തിൽ ചർച്ച ചെയ്യണം.
മഴ വന്നതോടെ കർഷകർക്ക് ദുരിതമാണ്. നെല്ല് സംഭരിച്ചു വയ്‌ക്കാനും സാധിക്കില്ല.
ഈ സാഹചര്യത്തിൽ സംഭരണം ഊർജിതമാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസും പ്രസിഡന്റ് കെ വി വിജയദാസ് എംഎൽഎയും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..