പാലക്കാട്
തങ്കം ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി റിപ്പോർട്ട് തേടി. മരിച്ച ഐശ്വര്യയുടെ തത്തമംഗലത്തെ വീട്ടിലെത്തി ഭർത്താവിനേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ച സതീദേവി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്‌ച സംഭവിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.
ശസ്‌ത്രക്രിയ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും അതിന് ആശുപത്രി അധികൃതർ തയ്യാറായില്ല. ഇക്കാര്യത്തിൽ ചികിത്സിച്ച ഡോക്ടർമാർക്ക് ആവശ്യമായ പരിജ്ഞാനം ഉണ്ടോ എന്നും പരിശോധിക്കണം. സമാന സ്വഭാവമുള്ള സംഭവങ്ങൾ ആശുപത്രിയിൽ നടന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് പൊലീസിനോടും റിപ്പോർട്ട് തേടിയതായും സതീദേവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..