പാലക്കാട്
പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതിയെ റിമാൻഡ് ചെയ്തു. കൊടുവായൂർ പിട്ടുപീടിക സ്വദേശി ഷംനയെ (ജമീല–-34) ആണ് റിമാൻഡ് ചെയ്തത്.
കുഞ്ഞിനെ തട്ടിക്കൊണ്ടുവരാൻ സഹായിച്ച ഷംനയുടെ ആദ്യവിവാഹത്തിലെ 13 വയസ്സുകാരിയായ മകളെ ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റി.
ഞായർ പുലർച്ചെയാണ് കുഞ്ഞുമായി ഷംന പാലക്കാട്ടേക്ക് കടന്നത്. പൊള്ളാച്ചി ഈസ്റ്റ് പൊലീസിൽ കുഞ്ഞിന്റെ രക്ഷിതാക്കളും ആശുപത്രി അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുവായൂരിൽനിന്ന് കുഞ്ഞിനെ കണ്ടെത്തി.
ഭർത്താവുമായി പിണങ്ങി കൊടുവായൂർ സ്വദേശി മണികണ്ഠനുമൊന്നിച്ചാണ് ഇപ്പോൾ താമസം.
ഗർഭിണിയാണെന്നും പ്രസവിച്ചെന്നും മണികണ്ഠനെയും കുടുംബത്തെയും വിശ്വസിപ്പിച്ച പ്രതി, ഇത് തെളിയിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..