പാലക്കാട്
പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചിറ്റൂർ അത്തിക്കോട് സ്വദേശിനി ഐശ്വര്യയുടെ കുഞ്ഞാണ് മരിച്ചത്. ഐശ്വര്യ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. ചികിത്സാപിഴവിനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.
പ്രവസനത്തിനായി 29നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജറി ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ സർജറി നടത്താതെ സുഖപ്രസവത്തിനായി മരുന്ന് നൽകിയതാണ് മരണത്തിനടക്കം ഇടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച രാത്രി 10.30നാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞ് മരിച്ചതായി രാത്രി വൈകി ബന്ധുക്കളെ അറിയിച്ചു. ആരോഗ്യനില വഷളായതോടെ രാത്രിതന്നെ ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..