അരീക്കോട്
ലഡാക്കിലെ സൈനിക ക്യാമ്പിൽ മരിച്ച സൈനികൻ കുനിയിൽ കോലോത്തുംത്തൊടി നുഫൈലി (27)ന്റെ മൃതദേഹം കലക്ടർ പ്രേംകുമാർ ഏറ്റുവാങ്ങി. ശനി രാത്രി എട്ടരയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കരിപ്പൂർ ഹജ്ജ് ഹൗസിലേക്ക് മാറ്റി. ഞായർ രാവിലെ ഏഴിന് വിലാപയാത്രയായി ജന്മനാടായ കുനിയിലേക്ക് എത്തും. ഒമ്പതിന് വീട്ടുപരിസരത്തുള്ള ഗ്രൗണ്ടിൽ പൊതുദർശനത്തിനുവയ്‌ക്കും. എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി കശ്മീരിലാണ്. ജനുവരി രണ്ടിന് നിക്കാഹ് കഴിഞ്ഞ് 22നാണ് മടങ്ങിയത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുദർശനത്തിനുശേഷം കുനിയിൽ ഇരിപ്പാൻകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
നുഫൈലിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിക്കുവേണ്ടി അരീക്കോട് ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ റീത്ത് സമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..