തിരൂർ
പുല്ലൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് വിദ്യാർഥിനികളടക്കം നാല് പേർക്ക് പരിക്ക്. പുല്ലൂർ കുരുടിശേരി ഹാരിസിന്റെ മകള്‍ തിരൂർ ആലിൻചുവട് എംഇടി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി യെസ്ലി (8), പറശ്ശേരി മുഹമ്മദ് ഹുസൈന്റെ മകള്‍ ഏഴാം ക്ലാസ് വിദ്യാർഥി സനാനിയ (12), കുന്നത്ത് പറമ്പിൽ കോയ (72), ചെമ്പ്ര കല്ലിടുമ്പിൽ ജനാർദനൻ (63) എന്നിവർക്കാണ് കടിയേറ്റത്.
തിരൂർ പുല്ലൂർ എലിക്കാട്ടിരിപറമ്പ് അങ്ങാടിക്ക് സമീപംവച്ചാണ് കുട്ടികള്‍ക്കുനേരെ തെരുവുനായ ആക്രമണം. മദ്രസ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന ഇവര്‍ക്ക് നേരെ നായ ചാടിയടുക്കുകയായിരുന്നു. രാവിലെ എട്ടോടെയാണ് സംഭവം. യെസ്ലിക്കു മുഖത്തും സനാനിയക്ക് കൈയ്ക്കും കടിയേറ്റു. പേടിച്ച് ഓടിയ സനാനിയ, റോഡിൽ വീണ് കാലിന്റെ എല്ല് പൊട്ടി.
പകൽ 11ഓടെയാണ് മറ്റുള്ളവർക്ക് കടിയേറ്റത്. വീട്ടിൽനിന്നും അങ്ങാടിയിലേക്ക് പോകുന്നതിനിടെ കോയയുടെ നേർക്ക് ചാടുകയായിരുന്നു. മുഖത്താണ് കടിയേറ്റത്.
വൈരങ്കോടുനിന്നും ബൈക്കിൽ വരുന്നതിനിടെ ജനാർദനന്റെ നേർക്ക് നായ ചാടി. ബൈക്ക് നിർത്തിയതോടെ കാലിന് കടിച്ചു. പരിക്കേറ്റ നാലുപേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം താനാളൂരിൽ വിദ്യാർഥിക്ക് നായയുടെ കടിയേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..