മലപ്പുറം
കെ എൻ എ ഖാദർ ആർഎസ്‌എസിന്റെ വേദിയിൽ പോയതിന്റെ അലയൊലികൾ തീരുംമുമ്പ് പി കെ ബഷീർ എംഎൽഎയുടെ വംശീയ പരാമർശവും മുസ്ലിംലീഗിനെ വെട്ടിലാക്കി. ബഷീറിന്റെ പരാമർശം ശരിയല്ലെന്നും അത് ലീഗിന്റെ ശൈലിയല്ലെന്നും വിശദീകരണം ചോദിച്ചെന്നും പറഞ്ഞ് നേതൃത്വം തടിയൂരി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുൻമന്ത്രിയും സിപിഐ എം നേതാവുമായ എം എം മണിയെയാണ് നിറത്തിന്റെ പേരിൽ കഴിഞ്ഞദിവസം പി കെ ബഷീർ എംഎൽഎ അധിക്ഷേപിച്ചത്. സാദിഖലി തങ്ങളുടെ സംസ്ഥാന യാത്രയുടെ കൽപറ്റയിലെ പ്രവർത്തകസംഗമത്തിലായിരുന്നു അധിക്ഷേപം. ബഷീറിനെ അതേവേദിയിൽത്തന്നെ തിരുത്താൻ നേതാക്കൾക്ക് അവസരമുണ്ടായിട്ടും ശ്രമിച്ചില്ല. പ്രസംഗം വിവാദമായതോടെയാണ് ബഷീറിനെ പേരിനെങ്കിലും തള്ളിപ്പറയാൻ നേതൃത്വം തയ്യാറായത്. നിറത്തിന്റെ പേരിൽ ഒരു മുതിർന്ന നേതാവിനെ അവഹേളിച്ചതിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..