മലപ്പുറം
പന്ത്രണ്ടുവയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ അറസ്‌റ്റിലായവർ സജീവ മുസ്ലിംലീഗ് പ്രവർത്തകർ. ലീഗ് കീഴാറ്റൂർ പഞ്ചായത്തിലെ നാലാം വാർഡ് സെക്രട്ടറി പാറമ്മൽ ഉസാമ (47), സജീവ ലീഗ് പ്രവർത്തകൻ കീഴാറ്റൂർ ചോലക്കാടൻ ഉമ്മർ (36), പട്ടിക്കാട് വെള്ളിമേൽ തിരുത്തിയാംപുറത്ത് ഉമ്മർ (55) എന്നിവരെയാണ് ഞായറാഴ്‌ച കുറ്റിപ്പുറം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
പ്രതിയായ ചോലക്കാടൻ ഉമ്മറിന് യൂട്യൂബ് ചാനലുണ്ട്. ഇതിൽ പാട്ടുപാടിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. യൂട്യൂബിൽ പാടിപ്പിക്കുമെന്ന് ഇവർ വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ഇവർക്കൊപ്പം തനിച്ചാണ് കുട്ടിയെ വിടാറ്. ഇത് മുതലെടുത്തായിരുന്നു പീഡനം. സംഗതി പുറത്തുപറയാതിരിക്കാൻ കുട്ടിക്ക് മൊബൈൽ ഫോണും പണവും നൽകിയിരുന്നു. പെരുമാറ്റത്തിൽ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതികൾ റിമാൻഡിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..