കൊണ്ടോട്ടി
പശ്‌ചിമ ബംഗാൾ സ്വദേശിനിയായ പതിനാറുകാരിയെ കൂട്ടിക്കൊണ്ടുവന്ന് ഒപ്പം താമസിപ്പിച്ച യുവാവ് അറസ്‌റ്റിൽ. വാഴക്കാട് നൂഞ്ഞല്ലൂരിൽ വാടക ക്വാര്‍ട്ടേഴ്സിൽ താമസിക്കുന്ന ബംഗാൾ ഫർഗാനസ് സ്ട്രീറ്റിലെ നസ്റുദീൻ ലഷ്‌കർ (35) ആണ് പിടിയിലായത്. പോക്‌സോ വകുപ്പുകളിലാണ് കേസെടുത്തത്.
പെയിന്റിങ് തൊഴിലാളിയായ ഇയാൾ മൂന്ന് വർഷമായി നൂഞ്ഞല്ലൂരിലാണ് താമസം. ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യ നേരത്തെ ഉപേക്ഷിച്ചു. നവംബറിൽ നാട്ടിൽ പോയി മടങ്ങുമ്പോഴാണ് പെൺകുട്ടിയെ കൊണ്ടുവന്നത്. പെൺകുട്ടി ഒരു മാസം ഗർഭിണിയാണെന്നും പൊലീസ് പറഞ്ഞു. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലടച്ചു. വാഴക്കാട് എസ്ഐ നൗഫൽ, കൃഷ്ണദാസ്, വാസിദ്, അരുൺ, ഫസൽ എന്നിവരാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
കഴിഞ്ഞദിവസമാണ് ചൈൽഡ്‌ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് പെൺകുട്ടിയെ കണ്ടെത്തി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി കേരളത്തിലുണ്ടെന്ന് അറിഞ്ഞത്. ഈ വിവരം ദേശീയ ബാലാവകാശ കമീഷൻ കത്തിലൂടെ അറിയിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..