പൊന്നാനി
മന്ദലാംകുന്നിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി തെക്കേകടവ് സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലിയുടെ മൃതദേഹമാണ് ബുധനാഴ്‌ച വൈകിട്ട് നാലോടെ ബേപ്പൂരിൽനിന്ന് കണ്ടെത്തിയത്. തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫിഷറീസിന്റെ മറൈൻ ആംബുലൻസ് ബേപ്പൂരിലെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിൽ കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളുൾപ്പെടെ ബേപ്പൂരിലെത്തി രാത്രി ഒമ്പതോടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടംചെയ്‌തശേഷം വ്യാഴാഴ്‌ച ബന്ധുക്കൾക്ക് വിട്ടുനൽകും. കഴിഞ്ഞ ബുധനാഴ്‌ചയാണ് മന്ദലാംകുന്നിൽ ഫൈബർ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..